Thursday, January 15, 2009

ഓര്‍മകളുടെ പൂനിലാവു - മൂണ്‍്സ്

(2007 ജൂലൈയില്‍ മൂണ്‍്സിന്റെ ഒന്നാം ചരമ ദിനത്തോടനുബന്ധിച്ചു എഴുതിയതാണ് ഇതു.)

മൂണ്‍സിന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പിന്നിടുകയാണ്... സ്വതസിദ്ധമായ സഹൃദയത്തം കൊണ്ടു മൂണ്‍്സ് എന്നും തന്റെ ബന്ധങ്ങളെയും ചുറ്റുപാടുകളെയും നറുനിലാവിന്റെ കനകശോഭയാല്‍ നിറച്ചിരുന്നു. ജീവിതത്തെ സത്യാന്വേഷണത്തിന്റെ പരീക്ഷണശാലയാക്കി സമൂഹത്തിലെപ്പോഴും വേറിട്ട്‌ നിന്നിരുന്നു. മനുഷ്യനേയും പ്രകൃതിയെയും ഇങ്ങനെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ബുര്‍്ഷ്വാസിയെന്നൊ തൊഴിലാളിയെന്നോ മാര്‍്ക്സിസ്റ്റെന്നൊ ഫാസിസ്റ്റെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ഉള്ള ഒരു ഒരുമ മൂണ്‍്സിന്റെ സുഹൃത് വലയത്തിന് അവകാശപ്പെടാനാവില്ല. എല്ലാവരും മൂണ്‍സിന്റെ സുഹൃത്തുക്കള്‍ ആണെന്നതോഴിച്ചാല്‍ അത്ര മാത്രം വൈവിധ്യമായിരുന്നു സമു‌ഹം. അത് കൊണ്ടുതന്നെ പൊതുജീവിതത്തിലും ബന്ധങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ കുറച്ചൊന്നുമല്ല..
ഞാന്‍ പരിചയപ്പെടുന്ന സമയത്തു മൂണ്‍്സ് വെറും ചന്ദ്രനാണ്. വീടിലെ അഞ്ചാറു വയറുകളുടെ ഭാരം പിഡിസിക്കാരനെ കയ്യിലാകെയുള്ള ചിത്രകലയും കൊണ്ടു പോരുതാനയച്ച കാലം. എന്റെ വീടിലെ സ്ഥിരം സന്ദര്‍ശകനെന്ന നിലയില്‍ സുപരിചിതനായ യുവാവ് പിന്നീട് ബാലസംഘത്തിന്റെ രക്ഷധികാരിയായപ്പോള്‍ ഞങ്ങള്‍ക്കു ചന്ദ്രന്‍ മാമാനായി. ശരിക്കും അമ്പിളിമാമനെ പോലെ പുഞ്ചിരിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം അദ്ദേഹത്തിന് ചന്ദ്രനെന്നു പേരിട്ടത്. തന്റെ സുഹൃത്തുക്ക ളൊടെന്ന പോലെ പ്രതിയോഗികളോടും അദ്ദേഹത്തിന്റെ ആദ്യത്തെ ആയുധം മനോഹരമായ പുഞ്ചിരിത്തന്നെ ആയിരുന്നു. അതില്‍ അടിയറവു പറയാത്തവരില്ല തന്നെ.
മനുഷ്യനെയും പ്രകൃതിയെയും ചു‌ഷണം ചെയ്യുന്നതിനെതിരായി കേരളത്തില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളില്‍ മൂണ്‍്സ് ഭാഗഭാക്കാകാത്തവ ചുരുക്കം. പുഴകളും കാടും വയലും മലയും വെള്ളവുമെല്ലാം ഇത്രക്ക് അമൂല്യമണെന്നു കഥ പറഞ്ഞും പാട്ടുപാടിയും ക്ലാസ്സെടുത്തു മനസുകളിലേക്ക്‌ ഇന്‍്ജെറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ ആയിരുന്നു. പറങ്ങോടന്‍പാറ സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ തോളോട്തോള്‍ ചേര്‍ന്ന് പോരാടിയ അദ്ദേഹം പകര്‍ന്നുതന്ന പാരിസ്ഥിതിക അറിവുകളാണ് പോരാട്ടത്തിനു നിലനില്‍പ്പിനായുള്ള പോരാട്ടമെന്നതിലുപരി വ്യക്തമായ ഒരു ആശയാടിത്തറ തീര്‍ത്തു തന്നത്. കൈ നിറയെ പണവും കണ്ണ് മഞ്ഞളിപ്പിക്കാന്‍ തക്ക സമ്മാങ്ങളും വാഗ്ദാനം ചെയ്തിട്ടും തന്റെ നിലപാടുതറയില്‍ ഉറച്ചുനിന്നാണദ്ദേഹം പ്രതിബദ്ധത പ്രഖ്യാപിച്ചത്.
മൂണ്‍്സിനെ പറ്റിയെഴുതാന്‍് ഇനിയും ഒരുപാടുണ്ട്. മൂണ്‍്സിന്റെ ഓര്‍്മകളാണെങ്ങും. കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്തു, ഉണങ്ങി വരണ്ട ചാലിയാറിന്റെ തീരത്ത്, ഓര്‍മകളുടെ നൈരന്തര്യമുണര്‍്ത്തുന്ന പറങ്ങോടന്‍ പറയുടെ മുതുകത്തു, ഒറിയന്റല്‍ സ്കൂളിന്റെ മുക്കിലുള്ള ചെറിയ പാറപ്പുറത്ത്, എടവണ്ണ അങ്ങാടിയില്‍... അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ഒരുമിച്ചിരുന്നു താന്താങ്ങളുടെ വിചാരധാരകള്‍ പങ്കുവെക്കാനും തര്‍ക്കിക്കാനും രാത്രി ഏറെ വൈകുമ്പോള്‍ പരസ്പരം മധുരസ്വപ്നങ്ങള്‍ നേര്‍ന്നു പിരിയാനുമുള്ള ഒരിടം - മൂണ്‍്സിന്റെ ഭാഷയില്‍ ഇടമില്ലാത്തവര്‍ക്കൊരിടം - ടോമോയില്‍.. അങ്ങിനെ.. കറുത്ത വാവിന്റെ അന്ധകാരത്തില്‍ പോലും പരസ്പരസ്നേഹത്തിന്റെ നറുനിലാവു പകര്‍ന്നു തരുന്നു‌ മൂന്‍സ്; ഇപ്പോഴും.
കാലത്തിന്റെ തത്വശാസ്ത്രങ്ങള്‍ മാറിമറിഞ്ഞെക്കാം.. മൂണ്‍്സിന്റെ പോരാട്ടങ്ങളും ജീവിതനിരീക്ഷണങ്ങളും തിരസ്കരിക്കപ്പെട്ടെക്കം . ചാലിയാറിന്റെ മാറില്‍ ഇനി ചുരത്താന്‍ ചോര പോലും ബാക്കി വെക്കാതെ ചവച്ചെറിയപ്പെട്ടേക്കാം . ഞങ്ങളുടെ പുഴയും കുന്നും കാടും വയലുമെല്ലാം നിരന്തരം കൂട്ടബലാത്സംഗം ചെയ്യപ്പെട്ടേക്കാം.. ഞങ്ങളുടെ കണ്ണീര്‍ക്കടലില്‍ ആഡംഭരകപ്പലുകളിറക്കി അവര്‍ ആര്‍ത്തു രസിച്ചെക്കാം..
എന്നാലും നിലാവുള്ള കാലത്തോളം മൂണ്‍്സ് ഉണ്ടാകും... ഞങ്ങളുടെയോപ്പം... തളര്‍ന്നു പോകുന്നു എന്ന് തോന്നുമ്പോഴെല്ലാം പ്രതീക്ഷയുടെ പോന്‍്കിരണം ഞങ്ങളിലെക്കൊറ്റിച്ചൂ തരാന്‍...
മൂണ്‍്സ്... താങ്കള്‍ക്ക് മരണമില്ല.. തങ്ങളുടെ നിത്യസ്മൃതിക്കു മുന്നില്‍ ഞങ്ങളുടെ കൂപ്പുകൈ...
-
റനിഷ് -

No comments:

Post a Comment